തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള വാക്പോര് മുറുകുന്നു. പിണറായി വിജയന് എന്ത് വിശ്വാസ്യതയാണുള്ളതെന്ന ഗവർണർ. ഭരണത്തലവനെ എന്തിന് ഇരുട്ടിൽ നിർത്തിയെന്നും ഗവർണർ. മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ട്.
താൻ ആവശ്യപ്പെട്ട റിപ്പോർട്ടിന് മറുപടി നൽകാൻ വൈകിയത് എന്തോ ഒളിക്കാനുള്ളതുകൊണ്ടാണ്. തൻറെ കത്തിനു മറുപടി തരാൻ 20 ലേറെ ദിവസമെടുത്തുവെന്നും ഗവർണർ. തനിക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രിക്ക് ഭരണഘടന ബാധ്യത ഉണ്ട്. രാഷ്ട്രപതിയെ വിവരങ്ങൾ അറിയിക്കേണ്ടത് തൻറെ ഉത്തരവാദിത്തം. തനിക്ക് അധികാരം ഉണ്ടോ ഇല്ലയോയെന്ന് ഉടൻ അറിയുമെന്നും ഗവർണർ പറഞ്ഞു.
എന്നാൽ ഇതിനെതിരെ കത്തിലൂടെ ശക്തമായ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. വിവരങ്ങൾ അറിയിക്കുന്നതിൽ ബോധപൂർവമായ വീഴച വരുത്തിയിട്ടില്ല, തനിക്ക് ഒന്നും മറയ്ക്കാനില്ലെന്നും ഗവർണർക്ക് മുഖ്യമന്ത്രി മറുപടി നൽകി. ഗവർണറെ എല്ലാ കാര്യങ്ങളും കൃത്യമായി അറയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിൽ ബോധപൂർവമായ വീഴ്ച വരുത്തിയിട്ടില്ല.
ദേശവിരുദ്ധ പ്രവർത്തനം നടന്നെങ്കിൽ എന്തുകൊണ്ട് അറിയിച്ചില്ലായെന്ന ചോദ്യത്തിന് ദേശവിരുദ്ധ പരാമർശം താൻ നടത്തിയിട്ടില്ല. സ്വർണക്കടത്ത് തടയുന്നതിന് ആവശ്യമായ നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടുണ്ട്.
ഇത് കൂടുതലായി എന്തെങ്കിലും ചെയ്യണമെങ്കിൽ അത് കേന്ദ്രത്തിൻറെ ചുമതലയാണ്. സ്വർണക്കടത്ത് തടയുന്നതിനുള്ള നടപടികൾ ഫലപ്രദമായി സ്വീകരിക്കാൻ കേന്ദ്രത്തോട് ഗവർണർ ആവശ്യപ്പെടണമെന്നും ഗവർണർക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.