തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കും, അത്തരക്കാരെ വച്ചു വാഴിക്കില്ലെന്നും മന്ത്രി എംബി രാജേഷ്. ഇതിനായി ഫയലുകൾ തദ്ദേശ സ്ഥാപനങ്ങളിൽ വച്ച് താമസിപ്പിക്കുന്നവരുടെയും അഴിമതി ആക്ഷേപങ്ങൾ നേരിടുന്നവരുടെയും പട്ടിക തയാറാക്കും. അതിനു ശേഷമായിരിക്കും നടപടിയെന്നു മന്ത്രി പറഞ്ഞു.
ഇതിന്റെ ആദ്യപടിയായാണ് തിരുവനന്തപുരം നഗരസഭയിലെ എൻജിനീയറിംഗ് സുപ്രണ്ടിനെ സസ്പെൻഡ് ചെയ്തത്. പരാതി പരിശോധിച്ച് പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടതിൻറെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ബോധപൂർവം വൈകിപ്പിക്കുന്നതും അഴിമതി സംബന്ധിച്ചും ജനങ്ങൾക്ക് പരാതി നൽകാൻ സിംഗിൾ വാട്സ്ആപ്പ് നമ്പർ 15 ദിവസത്തിനുള്ളിൽ സജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു. അതിൽക്കൂടി ജനങ്ങൾക്കു ഫയൽ നീക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അറിയിക്കാം. സമൂഹമാധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വാട്സ്ആപ്പ്