ന്യൂഡൽഹി: ഹരിയാന, ജമ്മുകാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ മോദി തരംഗം സൃഷ്ടിക്കാനാവില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഫലങ്ങൾ നിലവിൽ ഇന്ത്യാ മുന്നണിക്ക് ആശ്വാസവും ബിജെപിക്കു ഇരുട്ടടിയുമാണ് നൽകുന്നത്. ഹാട്രിക് വിജയം പ്രതീക്ഷിച്ചിരിക്കുന്ന ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലേറുമെന്നാണ് ഫലങ്ങൾ നൽകുന്ന സൂചന. ഇവിടെ കോൺഗ്രസ് 55 മുതൽ 62 വരെ സീറ്റുകൾ നേടുമെന്നാണ് ടൈംസ് നൗ എക്സിറ്റ് പോൾ പറയുന്നത്.
ബിജെപി 18 മുതൽ 24 സീറ്റുകൾ വരെ നേടിയേക്കും. ജെജെപി പരമാവധി മൂന്ന് സീറ്റുകൾ വരെ നേടിയേക്കുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ് പോളും കോൺഗ്രസിന് മേൽക്കൈ പ്രവചിക്കുന്നതാണ്.
കോൺഗ്രസിനു 49- 61 സീറ്റുകൾ വരെ ലഭിക്കുമെന്ന് എൻഡിടിവിയും പ്രവചിക്കുന്നു. കോൺഗ്രസ് 55 -62, ബിജെപി 18-24, മറ്റുള്ളവർ 5-14 എന്നിങ്ങനെയാണ് റിപ്പബ്ലിക്ക് ടിവി സർവേ പറയുന്നത്.
ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേയിൽ ജമ്മു കാശ്മീരിൽ ബിജെപിക്ക് 27 മുതൽ 31 സീറ്റുകൾ പ്രവചിക്കുന്നുണ്ട്. കോൺഗ്രസ് സഖ്യത്തിന് സഖ്യത്തിന് 11 മുതൽ 15 സീറ്റ്. പിഡിപിക്ക് 0 മുതൽ രണ്ട് സീറ്റെന്നുമാണ് പ്രവചനം.
റിപ്പബ്ലിക് ടിവി സർവേ പ്രകാരം ജമ്മുകാശ്മീരിൽ ബിജെപി 28-30, കോൺഗ്രസ് മൂന്നു മുതൽ ആറുവരെയും നാഷണൽ കോൺഫറൻസ് 28 -30, പിഡിപി അഞ്ചു മുതൽ ഏഴുവരെ സീറ്റ് നേടും എന്നാണ് പ്രവചനം.
ജമ്മു കശ്മീരിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യത്തിന് കേവല ഭൂരിപക്ഷമെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. ഹരിയാണയിൽ 10 വർഷത്തിന് ശേഷം കോൺഗ്രസ് വീണ്ടും അധികാരത്തിലേറുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു.