ചണ്ഡീഗഢ്: എതിരാളിയുടെ വിജയം തെല്ലൊന്നുമല്ല ശത്രുവിന്റ ഉറക്കം കെടുത്തുന്നത്. അപ്പോൾ പിന്നെ എന്തു ചെയ്യാനാകും. പള്ള് പറഞ്ഞ് സ്വയം ആശ്വസിക്കുക. ജുലാനയിലെ വിനേഷ് ഫോഗട്ടിന്റെ മിന്നും വിജയത്തിൽ കണ്ണുകടിയുമായി എത്തിയിരിക്കുന്നത് വിനേഷിന്റെ ശത്രുവും ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മുൻഅധ്യക്ഷനും ബിജെപി മുൻ എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്.
വിനേഷിന്റെ വിജയത്തേയും കോൺഗ്രസിന്റെ പരാജയത്തേയും ആക്ഷേപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്രിജ് ഭൂഷൺ ശരൺ സിങ്. വിനേഷ് ഫോഗട്ട് വിജയിച്ചെങ്കിലും അവരുടെ പാർട്ടി തെരഞ്ഞെടുപ്പിൽ തോറ്റില്ലേയെന്നാണ് ബ്രിജ് ഭൂഷൺ ചോദ്യം. കൂടാതെ വിനേഷ്എവിടെ പോയാലും അവിടെ നാശമുണ്ടാക്കുന്നയാളാണെന്നും ബ്രിജ്ഭൂഷൻ ആരോപിച്ച്. തനിക്കെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകളെ ഇല്ലാതാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പറഞ്ഞ ബ്രിജ് ഭൂഷൺ, ‘ജാട്ട്’ ഭൂരിപക്ഷ സീറ്റുകളിൽ നിരവധി ബിജെപി സ്ഥാനാർഥികൾ വിജയിച്ചതായും അക്കമിട്ട് ചൂണ്ടിക്കാട്ടി.
ജുലാന മണ്ഡലത്തിൽ 65,080 വോട്ടുകളാണ് വിനേഷിന് ലഭിച്ചത്. രണ്ടാംസ്ഥാനത്തുള്ള യോഗേഷ് കുമാറിന് ലഭിച്ചത് 59,065 വോട്ടുകൾ. ഇതോടെ 6015 വോട്ടിന്റെ മിന്നി ജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
പ്രതിഷേധക്കാരായ ഗുസ്തി താരങ്ങളല്ല ഹരിയാനയുടെ യഥാർഥ നായകന്മാർ. അവർ പിൻമുറക്കാരായ ഗുസ്തി താരങ്ങൾക്ക് വില്ലന്മാർകൂടിയാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വിനേഷ് ഫോഗട്ട് എന്റെ പേരുപയോഗിച്ചിട്ടുണ്ടെങ്കിൽ അതിനർഥം അവരെ വിജയിക്കാൻ സഹായിച്ച മഹാനാണ് ഞാനെന്നാണെന്നും ബ്രിജ് ഭൂഷൻ കൂട്ടിച്ചേർത്തു.
#WATCH | On BJP leading in #HaryanaElections, BJP leader Brij Bhushan Sharan Singh says, "… Many BJP candidates have won on 'jaat' majority seats… The so-called wrestlers in the wrestler's agitation are not heroes of Haryana. They are villains for all the junior wrestlers… pic.twitter.com/xCCh1tGSoQ
— ANI (@ANI) October 8, 2024