ന്യൂഡൽഹി: ഹരിയാന, ജമ്മു-കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ ട്രെൻഡുകൾ മാറിമറിയുന്നു. കേവലഭൂരിപക്ഷം മറികടന്ന കോൺഗ്രസ് പിന്നിലാക്കി ബിജെപിക്കു കേവല ഭൂരിപക്ഷം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. ഹരിയാനയിൽ കോൺഗ്രസ് തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയാണ് മുന്നേറിയിരുന്നതെങ്കിലും നിലവിൽ ബിജെപി മുന്നോട്ടു കുതിക്കുകയാണ്. തുടക്കത്തിൽ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടം നടത്തിയിരുന്ന കോൺഗ്രസ് ക്യാമ്പുകൾ നിശബ്ദമായി.
ജമ്മു കശ്മീരിൽ കോൺഗ്രസ് സഖ്യത്തിനാണ് ലീഡ്. രാവിലെ എട്ട് മുതൽ ആരംഭിച്ച വോട്ടെണ്ണലിൽ ആദ്യം പോസ്റ്റൽ ബാലറ്റുകളും തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുമാണ് എണ്ണുന്നത്. പ്രത്യേക സംസ്ഥാന പദവി പിൻവലിച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണ് ജമ്മു കാശ്മീരിലേത്.