ചണ്ഡിഗഢ്: സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് സ്ഥാനാർഥിയും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ട് ചർഖി ദാദ്രിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ഫോഗട്ട് പറഞ്ഞു, “ഇത് ഹരിയാനയെ സംബന്ധിച്ചിടത്തോളം ഒരു വലിയ ഉത്സവവും സംസ്ഥാനത്തെ ജനങ്ങൾക്ക് വളരെ വലിയ ദിനവുമാണ്. പുറത്തിറങ്ങി വോട്ടുചെയ്യാൻ ഞാൻ സംസ്ഥാനത്തെ ജനങ്ങളോട് അഭ്യർഥിക്കുന്നു. 10 വർഷം മുമ്പ്, ഭൂപീന്ദർ ഹൂഡ മുഖ്യമന്ത്രിയായിരുന്നപ്പോൾ, സംസ്ഥാനത്തെ കായിക നിലവാരം ശരിക്കും മികച്ചതായിരുന്നുവെന്നും ഫോഗട്ട് പറഞ്ഞു. ജുലാന നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയാണ് ഫോഗട്ട്.
‘സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യുക. ഞാൻ ഏത് പാർട്ടിയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം’. ഫോഗട്ടിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ANI പറഞ്ഞു, “വിജയത്തിൻ്റെ പ്രതീക്ഷ എപ്പോഴും ഉണ്ട്, ഇന്ന് വോട്ടുചെയ്യാനുള്ള ദിവസമാണ്. കർഷകരോടും മറ്റുള്ളവരോടും ബിജെപി ചെയ്തത് ജനങ്ങൾ മറന്നിട്ടില്ലെന്നും അവർ പറഞ്ഞു.
ഹരിയാനയിൽ മന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്,’ അത് എന്റെ കൈയിലല്ല, അത് ഹൈക്കമാൻഡിൻ്റെ കൈയിലാണ്” എന്നായിരുന്നു ഫോഗട്ടിൻ്റെ മറുപടി. പക്ഷെ ഞാൻ ജൂലാനയിൽ മാത്രം ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ല, മറിച്ച് മുഴുവൻ സംസ്ഥാനത്തിനും വേണ്ടി പ്രവർത്തിക്കുന്നു’വെന്നും അവർ കൂട്ടിച്ചേർത്തു.
#WATCH | Congress candidate from Julana Assembly Constituency Vinesh Phogat arrives at a polling station in Charkhi Dadri to cast her vote for #HaryanaElelction
She says, "It is a huge festival for Haryana and a very big day for the people of the state. I am making an appeal to… pic.twitter.com/7LoYTR0Xvl
— ANI (@ANI) October 5, 2024