ദുബായ്: വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ലക്ഷ്യം വച്ചുകൊണ്ട് ക്യാപ്റ്റൻ ഹർമൻപ്രീതും സംഘവും ഇന്ന് കളത്തിലിറങ്ങും. രാത്രി 7.30 മുതൽ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ ന്യൂസീലൻഡാണ് എതിരാളികൾ.
ഇന്ത്യ സന്നാഹ മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളെ ആധികാരികമായി തറപറ്റിച്ച ആത്മ വിശ്വസത്തിലാണ് ഇന്ന് കളത്തിലിറങ്ങുക. മറുവശത്താകട്ടെ കളിച്ച കഴിഞ്ഞ 10 മത്സരങ്ങളും തോൽക്കുകയും ചെയ്തു.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അവസാന ലോകകപ്പായിരിക്കുമെന്ന് ഉറപ്പുള്ളതിനാൽ മാന്യമായി യാത്രയയപ്പ് നൽകാനായിരിക്കും സ്മൃതിയും സംഘവും ശ്രമിക്കുക. അന്താരാഷ്ട്ര ക്രിക്കറ്റിൽ പത്തുവർഷത്തിന്റെ പരിചയമുള്ള സ്മൃതിയും വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട ഷെഫാലി വർമയും ചേർന്നാകും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺചെയ്യുക. കൂടാതെ ജെമീമ റോഡ്രിഗസ്, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, റിച്ചാ ഘോഷ് എന്നിവരുൾപ്പെട്ട മധ്യനിരയും ശക്തമാണ്.
സ്പിൻ ബൗളർമാർക്ക് ഗുണംകിട്ടുമെന്നുകരുതുന്ന ദുബായിലെ പിച്ചിൽ, മലയാളി ലെഗ് സ്പിന്നർ ആശാ ശോഭന, ശ്രേയങ്കാ പാട്ടീൽ, ഓൾറൗണ്ടർ ദീപ്തി ശർമ, രാധാ യാദവ് എന്നിവരുൾപ്പെട്ട സ്പിൻ നിരയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. മലയാളി ഓൾറൗണ്ടർ സജനാ സജീവൻ ടീമിലുണ്ടെങ്കിലും അവസാന ഇലവനിൽ ഇടംകിട്ടുമെന്ന് ഉറപ്പില്ല. രേണുക സിങ്, പൂജ വസ്ത്രാകർ, അരുന്ധതി റെഡ്ഡി എന്നിവർ പേസ് വിഭാഗത്തെ നയിക്കും.
ടീം സ്ക്വാഡ്: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), പൂജ വസ്ത്രകർ, അരുന്ധതി റെഡ്ഡി, രേണുക സിംഗ്, ദയാലൻ ഹേമലത, ആശാ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ, സജന സജീവൻ.
സാധ്യതകൾ ഇന്ത്യ
ഇന്ത്യൻ ടീമിലെ യുവത്വവും സ്മൃതി- ഹർമൻപ്രീത് കൗർ ഉൾപെടെയുള്ളവരുടെ അനുഭവസമ്പത്തിൻ്റെയും മികച്ച ടീമിനെ പ്രദാനം ചെയ്യും. സ്മൃതി മന്ദാന- ഷഫാലി വർമ ഓപ്പണിങ് ടീമിന് നിർണായകമാകും. ഹർമൻപ്രീതും ജെമിമ റോഡ്രിഗസും നങ്കൂരമിട്ട മധ്യനിര സ്ഥിരത നൽകുന്നു, അതേസമയം വിക്കറ്റ് കീപ്പർ-ബാറ്റർ റിച്ച ഘോഷ്, ഓൾറൗണ്ടർ പൂജ വസ്ട്രാക്കർ എന്നിവരുടെ ഡെത്ത് ഓവറുകളിൽ വേഗത്തിൽ റൺസ് ചേർക്കാനുള്ള കഴിവും നിർണായകമാണ്. ദുബായിലെ സ്പിൻ അനുകൂല സാഹചര്യങ്ങൾ ഇന്ത്യയുടെ സ്പിൻ ത്രയത്തിന് അനുകൂലമായിരിക്കും. ദീപ്തി ശർമ്മ, ആശാ ശോഭന, രാധാ യാദവ് എന്നിവർ മന്ദഗതിയിലുള്ള പിച്ച് ചൂഷണം ചെയ്യുന്നതിൽ പ്രധാനികളാണെന്നതും ഇന്ത്യയ്ക്ക് അനുകൂലമായ ഘടകങ്ങളാണ്.
തിരിച്ചു വരവ് ലക്ഷ്യം വച്ച് ന്യൂസിലൻഡ്
സോഫി ഡിവൈൻ ക്യാപ്റ്റനായ ന്യൂസിലൻഡ് സമീപകാലത്ത്, പ്രത്യേകിച്ച് ടി20 ഫോർമാറ്റിൽ ഫോമിൽ തീരെ ദുർബലമാണ്. സമീപകാല പതിപ്പുകളിൽ വൈറ്റ് ഫേൺസ് ലോകകപ്പിൻ്റെ നോക്കൗട്ട് ഘട്ടം നേടുന്നതിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ ഏതു നിമിഷവും തിരിച്ചുകയറാനുള്ള കരുത്ത് ന്യൂസിലൻഡിനുണ്ട്. ടീമിലെ ഏറ്റവും പരിചയസമ്പന്നരായ കളിക്കാരിലൊരാളായ സൂസി ബേറ്റ്സ് ടോപ്പിൽ നിർണായക പങ്ക് വഹിക്കും. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തകർപ്പൻ ഫോമിലുള്ള അമേലിയ കെറിനും അപകടകാരിയാണ്.
ലീ തഹുഹുവും ലെയ് കാസ്പെറെക്കും നയിക്കുന്ന കിവീസിൻ്റെ ബൗളിംഗ് നിരയും ആക്രമണകാരികളാണ്. ന്യൂസിലൻഡിൻ്റെ സ്പിന്നർമാർ, പ്രത്യേകിച്ച് ഈ വർഷം ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കെർ, ഇന്ത്യയുടെ ബാറ്റിംഗ് നിരയെ വെല്ലുവിളിക്കാൻ പര്യാപ്തമാണ്.